ശ്രീ സംഗമേശ്വന് പ്രീതികരമായ വഴിപാടാണ് താമരമാല. ഉദ്ധിഷ്ട കാര്യസിദ്ധിയാണ് താമരമാല വഴിപാടിന്‍റെ ഫലം. മംഗള കാര്യങ്ങൾ വിഘ്‌നം കൂടാതെ ശുഭമാകാൻ താമരമാല അത്യുത്തമമാണ്. പ്രകൃതി ക്ഷോഭത്തിൽ നിന്ന് രക്ഷ നേടാനും ഭക്തർ താമരമാല നേരുന്നു. അതിവൃഷ്‌ടി-അനാവൃഷ്ടി തുടങ്ങിയ പ്രവചനാതീതമായ പ്രകൃതി പ്രതിഭാസങ്ങൾ പോലും സംഗമേശ്വന് താമരമാല അർപ്പിച്ചത് ശുഭമാകും
ലോക പ്രസിദ്ധിയാർജ്ജിച്ചതാണ് ശ്രീ കൂടൽമാണിക്യത്തിലെ തൃപ്പുത്തരിയും മുക്കുടിയും. തുലാം മാസത്തിലെ തിരുവോണനാളിൽ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു.
വർഷത്തിൽ ആദ്യമായ് കൃഷി ചെയ്തു വിളയിച്ച വിഭവങ്ങൾ കൊണ്ട് ശ്രീ സംഗമേശ്വന് നിവേദ്യം അർപ്പിക്കുന്നതാണ് തൃപ്പുത്തരി. ചാലക്കുടി പോട്ടപ്രവൃത്തി കച്ചേരിയിൽ നിന്ന് ഈ നിവേദ്യ വസ്തുക്കൾ മുളതണ്ടികയിൽ കെട്ടി കാൽനടയായി കൊണ്ടുവരുന്നു. പിറ്റേന്ന് ഈ വസ്തുക്കൾ കൊണ്ട് ദേവന്നിവേദ്യം സമർപ്പിക്കുന്നു. തുടർന്ന് ഭക്തർക്ക് വിതരണം ചെയ്യും. ഇതാണ് തൃപ്പുത്തരിസദ്യ.
അടുത്ത ദിവസമാണ് മുക്കുടി വൈവിധ്യം പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ് പ്രത്യേക പച്ച മറയനുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും ഇത് സേവിക്കുന്നവർക്ക് ഒരു വർഷ കാലത്തേക്ക് ഉദരസംബന്ധമായ യാതൊരു രോഗവും ഉണ്ടാവുകയില്ല എന്നതാണ് അനുഭവം. ഇന്ന് വിദേശത്തുള്ളവർ പോലും മുക്കുടി വാങ്ങി സേവിക്കാൻ തത്പരരാണ്.
കൂടൽമാണിക്യത്തിലെ മുഖ്യവഴിപാടുകളിലൊന്നാണ് ഇതും. ഉദര രോഗങ്ങൾക്കുള്ള ഒരു ദിവ്യ ഔഷധമായി ഇതിനെ കണക്കാക്കുന്നു.
തീർത്ഥത്തിലെ മത്സ്യങ്ങൾ ദേവസ്വരൂപങ്ങളായി കരുതുന്നു . മീനൂട്ട് സർവ്വദേവ പ്രീതീകരവും പിതൃ പ്രീതിക്കും ഉത്തമമാകുന്നു.
ബുദ്ധി വികാസത്തിനും ഉന്നത വിദ്യാഭ്യാ ലബ്‌ധിക്കും ഏറെ പ്രധാനം.
പുരുഷ സന്താന ലബ്‌ധിക്ക് ശർക്കരക്കൂട്ടും സ്ത്രീ സന്താന ലബ്ധിക്ക് വെള്ള നിവേദ്യവും ശ്രേഷ്ട വഴിപാടുകളായി കരുതുന്നു. ഏഴുദിവസം ഭജനമിരുന്ന് നെയ് സേവയും ഈ വഴിപാടുകളും കഴിച്ചാൽ ഉൽകൃഷ്ട സന്താനങ്ങളുണ്ടാകുമെന്ന് അനുഭവം.
കുട്ടികളിൽ ബുദ്ധി, ശക്തി, ശ്രദ്ധ തുടങ്ങിയ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിനും ശീഘ്ര ഫലപ്രാപ്തിക്കും ഉത്തമം.
കാർഷികാഭിവൃദ്ധിക്ക് എല്ലാ തിരുവോണനാളിലും പ്രസാദ ഊട്ട് വഴിപാടായി നടത്തുന്നു.
സന്താന ലബ്‌ധിക്ക് അരിയിടൽ ഉത്തമമാകുന്നു.
സർവൈശ്വര്യത്തിനും ഉദ്ധിഷ്ടകാര്യസിദ്ധിക്കും നാണയപറ വഴിപാടായി നടത്തുന്നത് ശ്രേയസ്കരമാണ്.
വിഘ്‌നങ്ങൾ തീർത്ത് ജീവിതാഭിവൃദ്ധി നേടുന്നതിന്
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് അംഗുലീയാങ്കം കൂത്ത് വഴിപാട്. ശ്രീരാമ ഭക്തനായ ഹനുമാന്റെ വേഷത്തിൽ ചാക്യാർ അനുഷ്ട്ടാന വ്രത ശുദ്ധിയോടെ പന്ത്രണ്ട് ദിവസങ്ങളായ ചെയുന്ന കൂത്താണ്അംഗുലീയാങ്കം കൂത്ത്. രാമായണം കഥയുടെ സുന്ദരകാണ്ഡമാണ് ഈ കൂത്ത് വഴിപാടായി അവതരിപ്പിക്കുന്നത്. വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഭക്ത്യാദരപൂർവ്വം അനുഷ്ഠിക്കുന്ന ഈ കൂത്തിന്റെ ഫലസിദ്ധി നിരവധിയാണ് കൊല്ലങ്ങളായ ഭക്ത ജനങ്ങൾ സാല് സന്താനലബ്‌ധി, മംഗല്യ ഭാഗ്യം, ശത്രുനാശം, വ്യവഹാരവിജയം, സർവ്വാഭിഷ്ട സിദ്ധി എന്നി ആഗ്രഹങ്ങൾ സാധിക്കുവാനായ് കൂടൽമാണിക്യ സ്വാമിക്ക് അംഗുലീയാങ്കം കൂത്ത് വഴിപാടായി നേർന്നു പോരുന്നു. ഒരു വർഷത്തിനുള്ളിൽ വഴിപാട് പ്രാത്ഥിച്ച ഭക്തജനങ്ങൾക്ക് അവരവർ ആഗ്രഹിച്ച സത്കാര്യം നേടിയ അനുഭവമാണ് ഇവിടുത്തെ ചരിത്രം രാമായണം കഥ മുഴുവനായും ഒരാവർത്തി അവതരിക്കുന്നതിലൂടെ ശ്രീ രാമ സോദരനായ ശ്രീ സംഗമേശ്വൻ ഭക്തരുടെ അഭിഷ്ട്ടങ്ങൾ നിറവേകുമെന്നത് നിശ്ചയമാണ്. മാത്രമല്ല രാമായണ മാസമായ കർക്കിടകത്തിലാണ് ഈ കൂത്ത് വഴിപാടായി നടത്തുന്നതെന്നതും കൂത്ത് വഴിപാടിന്‍റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു.